Posts

ഹാലിം✨

Image
ഹാറൂൺ.. നിനക്കീ പക്ഷികളുടെ ഭാഷ തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ എന്തിനാണവയെ ഇങ്ങനെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്? ചെറുപുഞ്ചിരിയോടെ ഹാലിമിന്റെ മുഖത്തേക്ക് നോക്കി ഹാറൂൺ മറുപടി പറഞ്ഞു. പ്രിയതമേ, നീ ആ കടലിലേക്ക് നോക്കൂ.. നാളെ പുലർച്ചെ തന്റെ പ്രിയതമയായ ഭൂമിയുടെ അരികിലേക്ക് മടങ്ങിയെത്താൻ കഴിയുന്ന ഈ സൂര്യൻ എത്ര വിമുഖമായിട്ടാണ് തന്റെ അസ്തമയം ഉൾക്കൊള്ളുന്നത്. അപ്പോൾ, നിന്നിലേക്ക് അടുക്കുന്ന നാൾ ഇനി എന്നെന്നറിയാതെ ഈ കച്ചവട കപ്പലിൽ കയറാൻ വിധിക്കപ്പെട്ട ഈ ഉള്ളവൻ നിന്നെ എന്നും കാണാൻ കഴിയുന്ന ഈ പക്ഷികളെ നോക്കി അല്പം അസൂയാലുവായി ഇരുന്നു പോയത് അത്രമേൽ തെറ്റായിരിക്കുന്നുവോ? താൻ അത്രയും നേരം സംഭരിച്ചുവെച്ച മനശക്തിയെ ഇല്ലാതാക്കുന്നതായിരുന്നു ഹാറൂണിന്റെ സ്നേഹവാക്കുകൾ. എന്നിരുന്നാൽ പോലും തന്റെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണുന്നീരുപോലും പുറപ്പെടുവിക്കാൻ അവൾ അനുവദിച്ചില്ല. ദിവസങ്ങൾ കടന്നുപോയി ഹാറൂണിന്റെ അറിവുകൾ ഒന്നും തന്നെയില്ല. തങ്ങൾ കണ്ടുപിരിഞ്ഞ മണൽ തരികളിൽ അവൾ ഇന്നും അവനെ പ്രതീക്ഷിച്ചിരിക്കുന്നു. ഉടനെയൊന്നും വരില്ലെന്നറിഞ്ഞിട്ടും വന്നിറങ്ങുന്ന വ്യാപാരികളിൽ തന്റെ സ്നേഹശ്രോതസ്സായ ഹാറൂൺ ഉണ്ടാക...

എന്റെ മരണശേഷം!

എന്റെ മരണശേഷം എന്നോടൊപ്പം എന്റെ വീട്ടിൽനിന്നും പടിയിറങ്ങിയത്, എന്റെ ഭാര്യയുടെ നിറമുള്ള വസ്ത്രങ്ങളുമായിരിന്നു. ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു അവയെ ഉപേക്ഷിക്കരുതേ നിനക്കേറെ പ്രീയപ്പെട്ട നീലനിറമെങ്കിലും! എന്നാൽ, ഏത് നിറത്തോടും ചേരുന്ന വെള്ളനിറമായി അവളുടെ  ജീവിതം മാറിയിരുന്നു. കുട്ടികളുടെ നിറമുള്ള ജീവിതത്തിനായി അവൾ ഏതിരുളിലും പ്രകാശിക്കുന്ന നിറമായിമാറി. ആ കാഴ്ച്ചയിൽ ഈ ലോകത്തുള്ള എല്ലാ സന്തോഷവും എനിക്കാ നിറത്തിൽ കാണാൻ കഴിഞ്ഞു. എന്താണീ നിറത്തിനിത്ര ഭംഗി? ഉള്ളിൽ മെഴുകുതിരിനാളം കത്തി ഉരുകുമ്പോഴും, പുറമെ അവൾ ഏറെ പ്രകാശം വഹിച്ചിരുന്നു, അതിനാലാവും!

നിശബ്ദത!

നിശബ്ദതയിൽ ഞാൻ ചിന്തയിൽ മുഴുകുന്നു. എന്നിലേക്ക് ഒരുപാട് അടുക്കുന്നു. തളർന്നുറങ്ങിയ എന്നിലേക്കടുത്ത മഴവിൽ ചിറകുകളുള്ള ചൈതന്യ തലോടലുകൾ. ഒരു മേഘം പോലെ എന്നെ നൈർമല്യമുള്ളതാക്കി. അപ്പൂപ്പൻ താടിയായി ഭാരം കുറഞ്ഞ ഞാൻ വായുവിന്റെ താളത്തിൽ നൃത്തം ചെയ്തു താഴെയെത്തി. നിറഞ്ഞ തടാകത്തിന്മേൽ പതിക്കാനൊരുങ്ങിയയെന്നെ കാറ്റ് മറ്റെങ്ങോട്ടോ കൊണ്ടുപോയി. ഭാരമില്ലാതെ ഈ സഞ്ചാരം എന്നിൽ ഒരുപാട് സന്തോഷമുളവാക്കി. കാറ്റിന്റെ പാതയല്ലാതെ മറ്റെന്തും ഞാൻ ഭയന്നിരുന്നു. പോകുംവഴിയിൽ കുട്ടികൾ അപ്പൂപ്പൻ താടിയെ തലോടി പറത്തി കളിക്കുന്നത് കണ്ടപ്പോൾ എനിക്കും അവയിലൊന്നാകാൻ മോഹം തോന്നി. എന്നിരുന്നാലും ഞാൻ പരിഭവം പറഞ്ഞില്ല. കാറ്റിന്റെ തേരിൽ ഞാൻ വിശ്വസിച്ചിരുന്നു. അവൻ എന്നെ ദൂരെ ഒരു മലയുടെ മുകളിൽ എത്തിച്ചു. അവിടെ ഒരു ചെറിയ പെൺകുട്ടി മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. ദൈവമേ ഇന്നെങ്കിലും എനിക്ക് മേഘത്തെ സ്പർശിക്കാൻ കഴിയേണമേ. മാലാഖമാർ വിശ്രമിക്കുന്ന മേഘ തണലേ, അല്പം എന്നിലേക്ക് അടർന്നു വീണാലും, ഒരു നുള്ളെങ്കിലും. പ്രാർത്ഥിച്ച് കൈകൾ ഉയർത്തിയ അവളിലേക്ക് മന്ദമാരുതൻ എന്നെ തഴുകിയെത്തിച്ചു. അവൾ കണ്ണുകൾ തുറന്ന് പുഞ്ചിരിച്ച് ദൈവത്തെ സ്തുതിച്ചു. അറി...

ഇനി ഞാൻ ഉറങ്ങട്ടെ!!!

Image
യഥാർത്ഥത്തിൽ ധർമ്മത്തിന്റെ പാതയിലൂടെയാണോ പാണ്ഡവർ സഞ്ചരിച്ചത് എന്ന ചോദ്യം വായനക്കാരന്റെ ഹൃദയത്തിൽ ഉടനീളം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന നോവലാണ് പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ. ദ്രൗപതി എന്ന കഥാപാത്രത്തിന്റെ മനസ്സിലൂടെയും ചിന്തയിലൂടെയും കടന്നുപോകുകയാണ് ഈ നോവൽ. പാഞ്ചാല രാജാവിന്റെ മകളായ, ലോക സൗന്ദര്യത്തിന്റെ ഉത്തരമായ, പഞ്ചപാണ്ഡവ പത്നിയായ, അഞ്ചു പതിമാർ തങ്ങളെ പൂർണ്ണമായും അർപ്പിച്ച, അവരുടെ സ്നേഹ പരിചരണത്തിന് ഉടമയായ പാഞ്ചാലി. അവളെ ചൂത് സഭയിൽ വസ്ത്രാക്ഷേപം ചെയ്തതിനെതിരായി ലോകം കണ്ട ഏറ്റവും വലിയ യുദ്ധം അരങ്ങേറി പഞ്ചപാണ്ഡവന്മാർ വിജയം കൈവരിച്ചു. ഇതിന്റെ മറുപുറത്തെ ചിന്തിക്കുമ്പോൾ ചൂത് സഭയിൽ ചൂതു ധർമ്മം മാത്രം ഓർത്തു പത്നിയോടുള്ള ധർമ്മം മറന്ന പതിമാർ. സ്വയം പണയപ്പെട്ട ധർമ്മജന് എങ്ങനെ പത്നിയെ പണയം വയ്ക്കാൻ കഴിഞ്ഞു? സുഭദ്രയോടാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ അർജ്ജുനൻ തലതാഴ്ത്തി ഇരുന്നിരിക്കുമോ? എന്ന ചോദ്യങ്ങൾ പാഞ്ചാലിയെ അലട്ടുന്നു. യാഥാർത്ഥ്യത്തിൽ താൻ സ്നേഹിക്കപ്പെട്ടിട്ടുണ്ടോ എന്ന ചിന്ത അവളിൽ അവളോട് തന്നെ അനുകമ്പയുണ്ടാക്കുന്നു. ഭീഷ്മർ, ദ്രോണർ, അഭിമന്യു എന്നിവരുടെ മരണത്തിൽ മനം മറ...

എന്റെ വിഷാദ മധുര കാവ്യം 🍂

എന്റെ വിഷാദമാം മധുര കാവ്യമേ ഏറെ ദൂരം കാവലാകില്ലയോ ഈ അക്ഷരങ്ങളിലെങ്കിലും. നമുക്കായി ആരോതീർത്തയീ വ്യോമമേൾക്കൂര പറയുന്നെൻ നിഴൽ കൂട്ടിനോടും. പരസ്പരകാഴ്ച്ചയിൽ നാം തൻ നയനങ്ങൾ എത്ര സുന്ദരമവ അജ്ഞാതാശ്രുവാൽ സ്വരസജ്ജമായപോൽ. അലിയും തവിട്ടുനിറമാർന്ന നിൻ ലോചനം തന്നെയാണെൻ പ്രണയാരംഭ പതയം പോലും. കൃഷ്ണ വക്ത്രത്തിൽ ഭൂലോകമെന്നപോൽ കണ്ടുഞാനെൻ ഹർഷദുഃഖം. കൃതാർഥമീ ജീവിതം വ്യഥപോലും പുഞ്ചിരിച്ചു മൊഴിയുന്നിതാ തഥാകൃതം ചിത്തം പറയുന്നപോൽ.

എന്റെ സ്വപ്നശലഭം!!!

ക്ഷമാപണമല്ല ഒരുതരം മരവിപ്പാണ്. കാറ്റിനോടും കടലിനോടും, ചിന്തയോടും പുഞ്ചിരിയോടും, നോവിനോടും കണ്ണീരിനോടും, എന്നോ ഞാൻ പടിയിറങ്ങിയ ഈ പകലിനോടും. രാത്രിയിൽ നാം ഒന്നാണ് ചിന്തകളും ആശകളും! ഇവിടം രാത്രി മാത്രമായിരുന്നു എങ്കിൽ വേർതിരിവിന്റെ തോത് അല്പം കുറഞ്ഞേനെ! എന്റെ സ്വപ്നശലഭത്തിനു ചിറകുകൾ ലഭിക്കുന്നതസാധ്യമെന്ന് എനിക്ക് ചുറ്റും സർവ്വം സദാ മുഴങ്ങുന്നു. ഓരോ ദിനവും, ഓരോ മാത്രയും ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ പൂക്കളുടെ സൗന്ദര്യത്തെകാൾ മനോഹാര്യതയിൽ ഞാൻ അതിനായി ചിറകുകൾ നെയ്യുന്നു! ഇന്നു ഞാൻ കണ്ട മനോഹര സ്വപ്നം. കടൽതീരത്ത് വിശ്രമിച്ചിരുന്ന ഞങ്ങളുടെ മേൽ മേഘങ്ങൾ വന്നുമൂടി. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നിദ്രയെ പുൽകിയ എന്റെ മേൽ മേഘങ്ങൾ വർഷിക്കുമോ എന്ന് ഭയന്നാണോ നീ കൈകൾകൊണ്ട് എന്റെ മുഖത്തെ അവയിൽ നിന്നു മറച്ചത്. ശ്വാസം അടക്കി സ്നേഹത്തിനുനേർ കണ്ണുകളടച്ചിരുന്ന ദിനങ്ങളല്ലിന്നു എല്ലാ മുറിവുകളും തുന്നപ്പെട്ടിരിക്കുന്നു. വ്യഥയോ കനിവോ എന്തിൻ ഫലമിതെന്നാർക്കറിയാം!

നിശ്ചലം!!!

മനസ്സിന്റെ കടിഞ്ഞാൺ എന്നോ നഷ്ടപ്പെട്ട ജീവിതം. എങ്ങനെ ജീവിച്ചുതീർക്കും എന്ന ഭീതി അലട്ടാൻ തുടങ്ങിയിട്ടേറേ നാളുകളായിരിക്കുന്നു. മാനസിക സംഘർഷങ്ങൾ അധികരിച്ചപ്പോൾ യാഥാർഥ്യവും സ്വപ്നവും തമ്മിലുള്ള സങ്കിർണതകളെ മറികടക്കാനാവാതെ തലച്ചോർ പൊട്ടിത്തെറിക്കുന്നതുപോലെ അനുഭവപ്പെടുകയും, ചിന്താശേഷി മരവിക്കുകയും മരവിച്ച മനസ്സിലെ കണ്ണുനീർ തുള്ളികൾ വൈകാരികഭാവം ഇല്ലാതെ കവിൾത്തടങ്ങൾ പതിഞ്ഞൊഴുകുന്നതും നിരന്തരമായി തുടർന്നപ്പോൾ, എന്തുകൊണ്ട് സന്തോഷത്തോടെ അന്ത്യത്തെ വരവേറ്റുകൂട എന്നുചിന്തിക്കാൻ ഇടയായി. സന്തുഷ്ടമായ ഒരന്ത്യം. ആശകൾ നിറവേറാതെ, നിരാശകളുടെമേൽ കണ്ണടച്ച്, ചിന്തകളുടെ കടുപ്പത്തെ വെടിഞ്ഞ്. സ്വർഗസുന്ദരമായ മേഘങ്ങളുടെ ഇടയിലേക്കൊരു യാത്ര. ചുറ്റുമുള്ള ശബ്ദങ്ങൾ ഒന്നും ശ്രവിക്കാതെ, മഴയുടെ ആർത്തിരമ്പലിന്റെ നിലവിളിയിൽ മനസ്സിനെ പാകപ്പെടുത്തി. മുന്നിലെ മെഴുകുതിരി വെട്ടത്തിലേക്ക് ഞാൻ ഉറ്റുനോക്കി. സ്വയം ഉരുകി പ്രകാശം നൽകുന്ന മെഴുക്. പലരുടെയും ജീവിതം പോലെ. കണ്ണിമചിമ്മാതെ ഏറെ നേരം ഞാൻ അതിനെ നോക്കിയിരുന്നു. നനവുപടർന്നാൽ ഈ മെഴുകിന് വെളിച്ചം നൽകാൻ കഴിയുമോ? ദുഃഖപൂർണമായ ജീവിതം! കണ്ണീരിൽ കുതിർന്നാൽ സ്വയം ഉരുകി പ്രകാശം പകരാൻ ...

'ചന്ദ്രനെ ചുറ്റും കാർമേഘമായ് ഇങ്ങനെ ജീവിതം.'

സ്‌മൃതിയിൽ ഇടം നൽകുമോ ദുഃഖത്തിൻ പാതി പങ്കിടാൻ? കാർമേഘമായി മൂടുമോ സ്വപ്നമയക്കത്തിലാഴ്ന്നിറങ്ങാൻ? ചന്ദ്രനെ ചുറ്റും കാർമേഘമായയീ ജീവിതം.' സൂര്യനെ സ്നേഹിക്കും സൂര്യകാന്തിയെക്കുറിച്ചു നാം സ്മരിക്കവേ. അനന്തമാം സ്നേഹത്തിൽ സൂര്യകിരണങ്ങളേറ്റ് മണ്ണിൽ കൊഴിയുമാ സ്നേഹപുഷ്പം. വീണ്ടും തളിർത്ത്  കൊഴിഞ്ഞുവീഴും അതേ സുദിനത്തിൽ. അതുപോലെ തന്നെയായ്  ചന്ദ്രനെ ചുറ്റുമാ കാർമേഘം. എത്രവലയം ചെയ്തിട്ടും അടുക്കുമ്പോൾ അസ്തമിക്കുമാ ജീവിതം. മഴയായി പൊഴിഞ്ഞു മണ്ണിൽ ചേരുന്നു. മണ്ണായ ദൈവം വീണ്ടും ഇവയ്ക്ക് ജീവൻ നൽകുന്നു. പുതിയ ദിനത്തിൽ പുതുമയോടെ അവർ സ്നേഹം പങ്കിടുന്നു. എന്നാൽ പ്രകൃതി നിയമം തിരുത്താൻ തനിക്കാവില്ലന്ന് ചൊല്ലി മണ്ണായ ദൈവം കൈമലർത്തുന്നു.

കാറ്റിലായ് 🍃

പടിയിറങ്ങാൻ മടിക്കുന്ന കുഞ്ഞിലപച്ചയെ കാറ്റിന്റെ തേരിലായി താലോലിക്കവേ, പുതിയകാലത്തിൻ സൗഖ്യത്തിനെന്നോണം ഭാരിച്ച മേഘങ്ങൾ യാത്രയാക്കുന്നു. പിന്നെയും തിരിച്ചറിയുന്നതൻ കുട്ടിയുടെ കരച്ചിൽ ശമിപ്പിക്കാനാവാതെ നെടുവീർപ്പിട്ടൊരമ്മ, പുലമ്പി കിടക്കയിൽ നിന്നിറങ്ങാൻ അനുവദിക്കാത്ത തളർന്ന കാലുകളാണേറെഭാരം. പഴിക്കുന്നില്ല കുട്ടി അമ്മയെ തേടുന്നില്ല മറ്റൊന്നിനെ. പുറമെ നനയാത്ത കുതിർന്ന തൂവാലപോലെയാ അമ്മയുടെ കണ്ണുകൾ. പെയ്തുതുളുമ്പാതെ ഉള്ളിലെ നേർത്ത ഇടനാഴിയിലൊതുക്കുമാ സ്നേഹനൈർമല്യം. പുതിയ കാലത്തിൻ സൗഖ്യത്തിൽ പോലുമാ ദുഃഖമേഘങ്ങൾ തീർത്ഥമായി തീരുന്നു. പടിയിറങ്ങുവാൻ മടിച്ചുകൊണ്ടിന്നുമാ നേർത്തകാറ്റിലായി ഇതളിന്റെ ശകലങ്ങൾ.

അടഞ്ഞ കണ്ണുകൾ!

അരികിലില്ലെന്നു തിരിച്ചറിയും നിമിഷത്തിൽ അടഞ്ഞകണ്ണുകൾ അടഞ്ഞടഞ്ഞങ്ങനെ. തിരകളോരോന്നെൻ കല്പനകൾ എടുത്തിട്ടും മതിവരുന്നില്ലെൻ സ്വപ്നത്തിൻ ദർപ്പണം. കടലിലുപ്പിനിന്നുപ്പു കലർത്തുന്നു മരവിച്ചൊരാത്മാവിൻ നേത്രാശ്രു ശകലങ്ങൾ. ജനലരികിലിന്നു സന്ധ്യ നേരുത്തെ എത്തിയോ, നിറമഴത്തുള്ളി കണ്ണുകളെ മൂടിയോ? മതിവരുന്നില്ല നിനക്കുള്ള ഈ വാക്കുകളിതൊരൊന്നും. മതിവരില്ല ഈ കാത്തിരിപ്പിൻ ശയനങ്ങൾ. വിവരമിതെങ്ങനെ ഞാൻ അറിയിക്കും ചുട്ടുപഴുത്ത ഈ വേലിയുടെ അപ്പുറമായി. തിരനനക്കുമീ കാൽ പാദത്തിൽ നിന്നുഞാൻ കാത്തിരിക്കുമാ ഹരിതമുതിർക്കുമൊരു കാലത്തിലേക്കെന്നപ്പോൽ.

🤍

Image
പ്രേമിക്കുമ്പോൾ പ്രേമി വെള്ളമെന്നപ്പോൽ പാത്രത്തിന്റെ നിറമാകുന്നു. നശ്വരമായ ജീവിതത്തിലും പ്രണയത്തെ അനശ്വരമാക്കുന്നു. പക്ഷെ, കവിതച്ചൊല്ലാൻ കഴിയില്ല. എഴുതിതീർക്കാൻ കഴിയില്ല. അക്ഷരങ്ങൾ പലവിധം. ഒടുവിൽ എഴുതി... സ്വരച്ചേർച്ചയില്ലാത്ത പാട്ട് വിരസം!

ശാന്തം

Image
പാതയിലെ പേരറിയാത്ത യാത്രികൻ അറിയാതെ മറന്ന പാഴ്സഞ്ചി ചുമരിൽ ചുമന്നു ചുവന്ന പാതയിൽ പിന്തുടർന്നെത്തിയ ഭിക്ഷുവിനോട് യാത്രികൻ പറഞ്ഞു. ചെയ്ത പാപങ്ങളെ വലിച്ചെറിയാൻ കഴിയില്ല അതെന്നെ വിട്ടകലുന്നില്ല ഈ പാഴ്ത്തുണികെട്ടു പോലെ. സംസാരത്തിനിടയിൽ യാത്രികന്റെ കൈവഴുതി കെട്ട് പുഴയിലേക്ക് വീണു. യാത്രികൻ അത് പുഴയിൽ കഴുകി വെയിലിലുണക്കി . ഭിക്ഷു യാത്രികനെ നോക്കി പുഞ്ചിരിച്ചു. ഉപേക്ഷിക്കുകയല്ല പോംവഴി. ഒളിച്ചോടുകയല്ല ശരിയായ മാർഗം. ജലത്തിനലിയിക്കാൻ കഴിയാത്ത ഒരശുദ്ധിയുമില്ല. ഇതുകേട്ട യാത്രികൻ നെടുവീർപ്പോടെ പൊട്ടികരഞ്ഞു. മനസ്സിനെ ശുദ്ധമാക്കുന്ന തെളിനീരാണ് ഇപ്പോൾ നിന്നിൽനിന്ന് ഉതിർത്തത്. അപ്രസക്തമായ പ്രത്യാശകളെ വെടിഞ്ഞ്, ശാന്തമായി ഈ പ്രപഞ്ചത്തെ ഉൾക്കൊണ്ടാൽ, ഏത് ദുഃഖത്തെയും പുഞ്ചിരിയോടെ നീ വരവേൽക്കും.

........

Image
എന്റെ മുറിക്ക്‌ എതിർ വശമുള്ള മരത്തിന്റെ ചില്ലയിൽ വന്നിരിക്കുന്ന കിളികൾ ഇന്നു വന്നില്ല. അതെന്നെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കേൾക്കുന്നവർ ഇതെന്ത് ഭ്രാന്തെന്ന് പരിഹസിക്കും! സഹനത്തിന്റെ പല പടികളും കടന്നു  മൺതരിയിൽപോലും ആശ്വാസം കണ്ടെത്തിയവന് നാളെ ഉണരാൻ കാരണമായി ഒന്നും ഇല്ലന്ന ചിന്ത ഭ്രാന്തിനെ പോലും ഭ്രാന്തനാക്കും. ജാലകത്തിനരികിൽ ഇരുന്നു ഞാൻ ചില്ലകളിലേക്ക് നോക്കി. കിളികൾ വന്നില്ല, നക്ഷത്രങ്ങൾ വന്നു, അവർ എന്നെ ഒറ്റു നോക്കി. എന്റെ ആശ്വാസചിത്രം അവിടെയില്ല, ഞാൻ പുലമ്പി, കാണുന്നീർ പൊഴിച്ചു. ഒന്നും അവശേഷിക്കുന്നില്ല. എന്ത് ശാപത്തെയാണ് ഞാൻ പേറുന്നത്. എനിക്ക് പൊട്ടികരയേണ്ട. ഞാൻ ചിരിക്കാനേരെ ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്! ജാലകത്തിന്റെ കർട്ടനുകൾ താഴ്ത്തി. ഞാൻ മുറിയിൽ നിന്നിറങ്ങി..!

മനസ്സിനെയും നിദ്രയെയും ശാന്തമാക്കാൻ..!

Image
ഭാരങ്ങൾ ഇറക്കി വെക്കാൻ ഏറ്റവും സുന്ദരമായ ഒരു പ്രദേശമാണ് കടൽത്തീരം. മനസ്സിലെ ഭാരങ്ങൾ അതിനുനേരെ നീട്ടുമ്പോൾ ഒരു മടിയും കൂടാതെ ശക്തമായ തിരകൾ അവയെ ഏറ്റ് ദൂരെ അകലും. സൂര്യനെന്ന കാവൽക്കാരൻ ഇല്ലാത്തപ്പോൾ കടലിനെ കണ്ടിട്ടുണ്ടോ? അവളെന്തു ശാന്തയാണ്. നക്ഷത്രങ്ങളുടെ കണ്ണാടിയായ ഈ കടലിനെ നോക്കി എനിക്ക് പുഞ്ചിരിക്കാനെ കഴിഞ്ഞുള്ളു. ഈ വെളുത്ത പൊടി മണ്ണിനുപോലും എന്തൊരു തണുപ്പാണ്. മൺതരികളിലൂടെ ഞാൻ എന്റെ കൈകളെ ചലിപ്പിച്ചു, മണ്ണിന്റെ കുറച്ചു തണുപ്പ് ഞാൻ എന്റെ കൈക്കുള്ളിൽ കോരിയെടുത്തു. അവയെ മുറുക്കി പിടിച്ചു. പൊടിപൊടിയായി വീണ്ടും അവയെ താഴെക്കിട്ടു. പോകാതെ ബാക്കി നിൽക്കുന്ന മൺതരികളെ ഞാൻ നോക്കി. എന്റെ കൈവെള്ളയുടെ പലഭാഗത്തായി അവ ഉണ്ടായിരുന്നു. ഞാൻ അവയെ കുറച്ചു കുറച്ചായി തുടച്ചുനീക്കി. വീണ്ടും ഞാൻ എന്റെ കൈയിലേക്ക് നോക്കി. കൈകൾ പോലും ഒറ്റപ്പെടലിന്റെ വിഷാദഭാവം ഉൾകൊള്ളുന്നത് പോലെ എനിക്ക് തോന്നി. എനിക്ക് ചുറ്റുമുള്ള തണുത്ത കാറ്റിൽ ഞാൻ അവയെ മെല്ലെ ചലിപ്പിച്ചു. ആ ചലനം എന്റെ മനസ്സിനെ വിഷാദത്തിൽ നിന്ന് ചെറുപുഞ്ചിരിയുടെ ഒഴുക്കിലേക്ക് കൊണ്ടുവന്നു. ഞാൻ എണീറ്റുനിന്ന്, കടലിനു നേരെ എന്റെ രണ്ട് കൈകളും നീട്ടി.. പറഞ്...

ബലക്ഷയമാർന്ന വാക്കുകൾക്കു ജീവനുണ്ട്..!

Image
ബലക്ഷയമാർന്ന വാക്കുകൾക്കും ജീവനുണ്ട് എന്ന് വിശ്വസിക്കുന്ന അമ്മയെ തേടി കാടിറങ്ങിയ മകൻ മടങ്ങാൻ ഒരുങ്ങുന്നു. മരണവാർത്തയാണ് ഈ മടക്കത്തിനു കാരണം. ആരുടെ? അമ്മയുടെയോ? സ്വപ്നങ്ങളുടെയോ? രണ്ടിന്റെയും എന്ന് മൗനം മൂളി. അവൻ മരണത്തിലേക്ക് നടന്നു. വഴിയിൽ അമ്മയെ കണ്ടു. ഏറെ ദൂരം നടക്കേണ്ടതല്ലേ.. എന്നു പറഞ്ഞ അമ്മ എന്നെ വയറുനിറയെയൂട്ടി. പുലർച്ചെ മാറ്റമില്ലാത്ത അന്തരീക്ഷം എന്നെ ഓർമ്മപ്പെടുത്തി. ഇന്നലെ പോലെ ഇന്നും, ഇന്നു പോലെ നാളെയും. മരിക്കാനുള്ള ധൈര്യം അമ്മ നൽകിയില്ല. പകരം, ജീവിക്കാൻ അന്നമൂട്ടി...!

🖤

Image
പണ്ടൊരിക്കൽ കാട്ടുപൂവിനെ ചുംബിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട ഒരു പടത്തലവനെ കുറിച്ച് കേട്ടിട്ടുണ്ടോ? നിന്റെ യോഗ്യത നീ തിരിച്ചറിയുക. മറ്റുള്ളവന്റെ കുറവ് ചൂണ്ടികാണിക്കുക. നീ സമർദ്ധൻ മറ്റുള്ളവർ അബലൻ. നിന്റെ യോഗ്യതയിൽ നീ ഉറച്ചുനിൽക്കുക. അബലരെ പരിഹസിക്കുക. കറുത്ത രാത്രിയിൽ സൂര്യനാകുക. രാത്രിയുടെ ഭംഗി ആസ്വദിക്കുന്നവന്റെ കഴുത്തറുക്കുക. സൗഖ്യ പുഷ്പങ്ങളെ ആസ്വദിക്കുക. വിവർണ്ണ പുഷ്പങ്ങളെ ചവിട്ടിമെതിക്കുക. കാട്ടുപൂവിനെ ചുംബിച്ച പടത്തലവനെ നാടുകടത്തുക!

ബ്രൗൺ

Image
പൈൻ മരങ്ങൾക്കിടയിൽ കൂറ്റൻ മലയിലൂടെ ഓരോ ചെടികളെയും നോക്കി ഞാൻ നടന്നു നീങ്ങുകയായിരുന്നു. മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ട കാഴ്ചയെ ഞാൻ വീണ്ടും ഉറ്റുനോക്കി. മലയുടെ ഏറ്റവും മുകളിലായി ഒരു കുഞ്ഞു വീട് , നിറയെ റോസാ ചെടികൾ. ഞാൻ വേഗത്തിൽ അവിടേക്ക് എത്താൻ ശ്രമിച്ചു. എന്റെ നടത്തതിന്റെ തിടുക്കം കൂടി. നടക്കും തോറും എന്റെ ചുറ്റുമുള്ള മരങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നു. ഞാൻ അവയെ ശ്രദ്ധിച്ച് നിശ്ചലമായി നിന്നപ്പോൾ ദൂരെയായി അരുവി അലമുറയിട്ടൊഴുകുന്ന ശബ്‌ദം എന്നെ ഒന്നും ചിന്തിക്കാതെ അവിടേക്കോടിയെത്താൻ കാരണമാക്കി. തവിട്ടുനിറമുള്ള മണ്ണിൽ ഇളംപച്ച നിറത്തിലുള്ള ഇലകളുടെ മഴത്തുള്ളികൾ പതിഞ്ഞതുപോലുള്ള പ്രകൃതിയിൽ. ആകാശത്തിലെ മേഘങ്ങൾ പുഞ്ചിരിച്ചൊഴുകുന്നത് പോലെയുള്ള തനുതനെ മനസ്സിന് കുളിർമ പകരുന്ന അരുവിയിലെ പുറമെയുള്ള വെള്ളം നീക്കി കൈകൾ കൊണ്ട് ആ തണുത്തവെള്ളം കോരിയെടുത്ത ഞാൻ എന്റെ മുഖം കഴുകി. ആ തണുപ്പ് എന്റെ മനസ്സിനേയും കുളിരണിയിച്ചു. മടക്കിയ കാൽമുട്ടുകളിൽ കൈകൾ മടക്കി തലചായ്ച്ച് ഞാൻ പ്രകൃതിയുടെ ആ സന്തോഷ രൂപത്തെ ഏറെ നേരം ആസ്വദിച്ചു. അരുവിയുടെ താരാട്ടിന് കിളികളുടെ താളവും ചേർന്ന സുന്ദര ശബ്ദം എന്റെ കണ്ണുകളെ ഗാഢനിദ്രയ...

സാമുവലിന്റെ സ്വർഗ്ഗം

Image
എല്ലാവർക്കും മഴ പലപ്പോഴും സുന്ദരമാകാറില്ല. ചോർന്നൊലിക്കുന്ന കൂരയുടെ കീഴിൽ കഴിയുന്ന സാമുവലിനും കുടുംബത്തിനും മഴ ഒരു പേടി സ്വപ്നം തന്നെയായിരുന്നു. കൊളോണിയൽ ഭരണം വന്നതോടെ ഭക്ഷ്യവിളകളിൽ നിന്ന് ധാന്യവിളകളുടെ ഉത്പാദനത്തിലേക്ക് ഉണ്ടായ മാറ്റം സാമുവലിനെയും കുടുംബത്തെയും കൊടും പട്ടിണിയിലാക്കി. താൻ പാട്ടത്തിനെടുത്ത സ്ഥലം ധാന്യവിളകളുടെ കൃഷിക്ക് അപ്രാപ്തമായതാണ് അതിനു കാരണം. ഇംഗ്ലീഷ് ഭാഷ പഠിക്കാം എന്നാൽ ആ ഭാഷയിൽ ചിന്തിക്കാനും മനസ്സിലാക്കാനും പാടില്ല എന്നുള്ള ബ്രിട്ടീഷ് നിയമമൊന്നും സാമുവൽ വക വച്ചിരുന്നില്ല. കാലിനു പരിക്കുപറ്റി ബ്രിട്ടീഷ് പട്ടാളത്തിൽ നിന്നും വിരമിച്ചു വന്ന നോഹ പീറ്റർ എന്ന കാരുണ്യവാനായ മനുഷ്യനായിരുന്നു അവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്നത്. സാമുവൽ ഭാര്യ ക്ലാര, മക്കൾ ലൂക്കായും മറിയവും ഇതാണ് സാമുവലിന്റെ സ്വർഗ്ഗം ഒരുനേരത്തെ അന്നവും സന്തുഷ്ടതയോടെ ഒന്നിച്ചിരുന്നാണ് അവർ കഴിച്ചിട്ടുള്ളത്. ഒരു ദിവസം സാമുവൽ ക്ലാരയോട് പറഞ്ഞു കുറച്ചു ദിവസത്തിനുള്ളിൽ നമ്മുടെ കഷ്ടപ്പാട് എല്ലാം മാറുവടി... എനിക്ക് ഉടനെ ജോലി കിട്ടുമെന്നാണ് പീറ്റർ സാർ പറയുന്നത്. ക്ലാര : അപ്പോ അതിലുള്ള പഠിപ്പൊക്കെ നിങ്...

റിഫാഖ്യാത്ത് ✨️

Image
വിവാഹത്തിന്റെ പത്താം നാളാണ് ഖാലിദ് മനസ്സില്ലാമനസ്സോടെ തുർക്കിയിലേക്ക് കച്ചവടത്തിനായി പോകുന്നത്. നാട്ടിൽ കച്ചവടത്തിന്റെ ബാധ്യതകൾ കുമിഞ്ഞുകൂടിയ സമയത്താണ് ഖാലിദ് തന്റെ പിതൃസഹോദരീപുത്രിയായ ഹമീമിനെ വിവാഹം ചെയ്യുന്നത്. ജന്മനാ സംസാരശേഷിയില്ലാത്ത ഹമീമിന് വിവാഹമൊന്നും നടക്കാതെ കുടുംബം അതീവ വിഷമത്തിലാണ്ടിരിക്കുന്ന സമയത്താണ് ഖാലിദിന്റെ ഉമ്മ അവന്റെ ബാധ്യതൾക്കൊരു പോംവഴി എന്നോണം ഹമീമിന്റെയും ഖലീദിന്റെയും വിവാഹം നടത്തുന്നത്. വിവാഹത്തിന്റെ പത്താം നാളാണ് ഖാലിദ് തുർക്കിയിലേക്ക് കപ്പൽ കയറുന്നത്. ഷാമിൽ എന്ന ഫലസ്തീൻ കുടിയേറ്റ കച്ചവടക്കാരനോടൊപ്പം കച്ചവടതന്ത്രങ്ങൾ പഠിച്ച ഖാലിദ് തുർക്കിയിൽച്ചെന്ന് നാല് വർഷങ്ങൾക്കുള്ളിൽ തന്നെ ഇസ്താൻബുള്ളിലെ അറിയപ്പെടുന്ന ധനികനായ കച്ചവടക്കാരിൽ ഒരാളായി മാറി. തന്റെ വിവാഹം കഴിഞ്ഞിരുന്നെന്നും ഹമീം എന്ന തന്റെ പത്നി തനിക്കായി കാത്തിരിക്കുകയാണ് എന്ന കാര്യമെല്ലാം സമ്പന്നതയുടെ മായാലോകം ഖാലിദിനെ മറപ്പിച്ചു. ആ ഇടക്കാണ് ഇസ്താൻമ്പുള്ളിലെ ദർവേഷ് അൽ മാലിക്ക്‌ എന്ന അതിസമ്പന്നനായ കച്ചവടക്കാരൻ കച്ചവടയാത്രാവേളയിൽ കവർച്ചാസംഘത്തിന്റെ പിടിയിൽപ്പെട്ട് മരിക്കുന്നത്. ഈ വാർത്ത ഇസ്തൻമ്പുള്ളില...

മാതൃത്വം നഷ്ടപ്പെട്ട സ്ത്രീ.

Image
മുപ്പത്തിരണ്ടാം വയസ്സിലാണ് ജെസി വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നത്. താൻ ഗർഭം ധരിച്ചു എന്ന തിരിച്ചറിവ് ഉണ്ടായത് മുതൽ അവൾ അവളെതന്നെ പരിപാലിക്കാൻ തുടങ്ങി. അമ്മയാകുക എന്നതിലുപരി ഒരു സ്ത്രീക്ക് മറ്റൊരു സന്തോഷം ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. തന്റെതായ പുതിയ ഒരു ജീവൻ ഭൂമിയിലേക്ക് വരുന്നതിന്റെ കാത്തിരുപ്പാണ് പിന്നീട്. അവൾ അവളെതന്നെ സ്നേഹിക്കാനും വാത്സല്ലിക്കാനും തുടങ്ങും. ദിവാസ്വപ്നം കാണാനും , കുട്ടിക്ക് ചേരുന്ന പേരുകൾ നോക്കിവെക്കാനും, പഠിപ്പിനെക്കുറിച്ചും, എല്ലാം ആ അമ്മ ചിന്തിച്ചു തുടങ്ങും. വിവാഹം കഴിഞ്ഞ് 6 വർഷമായിട്ടും ലെബിനും ജെസിയും ഇതുവരെ ഒരു വാക്കുതർക്കം പോലും ഉണ്ടായിട്ടില്ല. പക്ഷെ ലെബിന്റെ സ്വഭാവത്തിൽ ജെസിക്ക് ഇഷ്ടമില്ലാത്ത ഒന്ന്, അവളോട് യാത്ര പറയാതെ വീട്ടിൽ നിന്നും ഇറങ്ങും എന്നതാണ്. തിരിച്ചുവരും എന്ന് ഉറപ്പുള്ളത് കൊണ്ടാവും ലെബിൻ അങ്ങനെ ചെയ്യുന്നത്. ലെബിനും ജെസിയും മാത്രമല്ല അവരുടെ സന്തോഷത്തിന്റെ സ്രോതസ്സായി കിയാര എന്ന കൊച്ചുമിടുക്കികൂടി അവരോടൊപ്പം ഉണ്ട്. കിയാരക്കിപ്പോൾ 3 വയസ്സായി. വരാനിരിക്കുന്ന കൊച്ചു സുഹൃത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് അവൾ. കിയാരക്ക് ഉറപ്പായിരുന്നു അമ്മയുടെ വയറ്റ...