Posts

മഴ

Image
നമ്മുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാലാവസ്ഥപോലും ചിലപ്പോൾ അരോചകമായി തോന്നിയേക്കാം. മഴയുടെ സ്പർശനം പോലും ചിലപ്പോൾ വേദനിപ്പിച്ചേക്കാം. മുള്ള് തറക്കുന്ന പോലെ അനുഭവപ്പെട്ടേക്കാം. എന്നാൽപോലും നാം ആ മഴക്ക് നമ്മെ വിട്ട് കൊടുക്കുന്നു. വേദനയെക്കാൾ അതിവേദനയായ പ്രിയവേദനയെ മറക്കാൻ. മനസ്സ് പെട്ടന്ന് ശൂന്യമാവുന്നത് പോലെ. ആകാശത്തേക്ക്‌ നോക്കുമ്പോൾ നാം ഇരുവരും ഒരുപോലെ ഇതിനു കീഴിലാണല്ലോ എന്ന ചിന്ത തലോടൽ എന്നപോലെ ഒരാശ്വാസമേകുന്നു. കാറ്റ് എനിക്കെന്നും പ്രീയപെട്ടതാണ്. അവയെന്നെ സ്പർശിക്കുമ്പോൾ ഞാൻ എന്റെ എല്ലാ വിഷമങ്ങളും അറിയാതെ മറക്കുന്നു , അവയിൽ അലിഞ്ഞു ചേരുന്നു. കണ്ണുകൾ മെല്ലെ അടച്ചു അവയെ ആസ്വദിക്കുന്നു. കാർമേഘം മൂടിയ അന്തരീക്ഷതത്തിലേക്ക് പ്രകാശം കടന്ന് വരുമ്പോൾ അതെന്നിൽ അസ്വസ്ഥത ഉണ്ടാകുന്നു. എന്നാൽ മൂടിയ കാർമേഘത്തെ നോക്കുമ്പോൾ അവ എന്നെ നോക്കി പുഞ്ചിരിക്കുകയും എന്റെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു. കാറ്റ് വീശുമ്പോൾ മരങ്ങൾ പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? എത്ര മനോഹരമാണ് അവയുടെ ഓരോ ചലനങ്ങളും. അവർ പരസ്പരം സംസാരിക്കുന്നു. പുഞ്ചിരിക്കുന്നു. നൃത്തം ചെയ്യുന്നു. ഈ ആകാശത്തിന് കീഴിൽ മറ്റാരോ ഇതുപോല...

സെറിൻ

Image
നല്ല സൗഹൃദങ്ങളുടെ തുടക്കം  എങ്ങനെ  ആണെന്ന് ഞാൻ ഇതുവരെ  അനുഭവിച്ചട്ടില്ല .  എന്നാൽ കുറച്ചു ദിവസമായി അത്തരം ഒരു കംഫർട് സോൺ എനിക്ക് ചില നിമിഷങ്ങളിൽ  ലഭ്യമാകുന്നുണ്ട്  .  മറുവശത്തെ സുഹൃത്തിനു അതിന്റെ അറിവ് പോലും ഉണ്ടാവാൻ വഴിയില്ല. ദീർഘ നേരത്തെ ചർച്ചകൾ ഓരോ ദിവസവും ഓരോ വിഷയങ്ങൾ ചിലപ്പോൾ രാഷ്ട്രിയമാവം മതമാവം  നവോത്ഥാന മാവം എന്തുമാവം ഇരുവരും അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.  ഒടുവിൽ താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു എന്ന ഒരാളുടെ മറുപടിയോടെ ചർച്ച അവസാനിക്കുന്നു. ഇന്നും അത്തരം ഒരു ചർച്ചയുണ്ടായി എന്തൊക്കാരാണത്താൽ ചർച്ചമുഴുവിപ്പിക്കാൻ ഞങ്ങൾക് സാധിച്ചില്ല.... അത്രയും എഴുതി സെറിൻ അവളുടെ ഡയറി അവസാനിപ്പിച്ചു. മറുവശത്തെ ആ സുഹൃത്ത് ആരാണെന്ന ചോദ്യം ഉണ്ടാവാം? ഗ്ലാഡ്വിൻ!! പുസ്തകങ്ങളുടെ ഒരു എക്സിബിഷനിൽ വെച്ചാണ് അവർ ആദ്യമായി കാണുന്നത്. പ്രത്യേകിച്ചൊന്നും അന്ന് ഇരുവരും സംസാരിക്കാൻ ഇടയായില്ല.   പിന്നീട് യാദൃശ്ചികമായി ഒരു പുസ്തക പ്രകാശനത്തിന് അവർ വീണ്ടും കണ്ടുമുട്ടാൻ ഇടയായി.  അന്നവരുടെ ചർച്ചാവിഷയം മാർക്സ് ആയിരുന്നു. സെറിൻ ഒരു മാർക്സ് ആരാ...

ഉമ്മ

Image
അലാറം അടിക്കുന്നത് കേട്ടിട്ടും കേൾക്കാത്ത പോലെ പുതച്ചു കിടക്കുകയാണ് ഞാൻ. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ വീണ്ടും കരയാൻ തുടങ്ങി മറ്റാരുമല്ല അലാറം തന്നെ. ഉടൻ തന്നെ എന്റെ കാതുകളിൽ മുനീറെ എന്ന വിളി പതിഞ്ഞു  അതാണെന്റെ ഉമ്മ സുൽഫത്ത്. എടാ മുനീറെ നിനക്കിന്ന് പള്ളിക്കുടത്തീപോണ്ടേ? പടച്ചോനെ മണി ഏഴായി എടാ എണീക്കടാ ശെയിത്താനെ. ഒട്ടും താൽപര്യം ഇല്ലാതെ മുനീർ എണീറ്റ് സ്കൂളിൽ പോവാൻ തയ്യാറായി. ഉമ്മാ ഞാൻ ഇറങ്ങുന്നു എന്ന ശബ്ദം കേട്ട ഉടനെ അടുക്കളയിലെ എല്ലാ ജോലിയും നിർത്തിവെച്ച് പുഞ്ചിരിച്ച മുഖത്തോടെ മകനെ സ്കൂളിലേക്ക് യാത്രയാക്കാൻ ഉമ്മ ഓടിഎത്തി. മോനെ സൂക്ഷിച്ച് പോണേ!  ശരി ഉമ്മ എന്ന് പറഞ്ഞ് ഞാൻ സ്കൂളിലേക്ക് യാത്രയായി. ക്ലാസ്മുറിയിലെത്തിയ ഞാൻ അവിടുത്തെ നിശ്ശബ്ദതകണ്ട് ആദ്യം ഒന്നു പതറി  പിന്നീടാണ് ഓർതത് ഇന്നലെ റസീന ടീച്ചർ ഇന്നത്തേക്ക് പരീക്ഷ പറഞ്ഞിരുന്നല്ലോ! ഞങ്ങളുടെ മലയാളം അധ്യാപികയാണ് റസീന ടീച്ചർ അടുത്തിരുന്ന അബ്ദുവിന്റെ കയ്യിൽ നിന്ന് ഒരു പേപ്പർ വാങ്ങി ഞാനും എഴുതാൻ തുടങ്ങി അബ്ദുൽ മുനീർ ഒൻപത് .ബി. ചോദ്യം എന്താണന്നറിയാൻ അബ്ദുവിന്റെ പേപ്പറിലേക്ക് നോക്കിയ എന്നെ ടീച്ചർ വിളിച്ചു. മുനീറെ... എന്താടാ അവി...

✉️....കത്ത്

Image
                                       ✉️....കത്ത് വളരെ ഉത്സാഹത്തോടെ കത്ത് പൊട്ടിച്ച ആമിനയുടെ മുഖത്ത് പെട്ടന്നാണ് വിഷാദത്തിന്റെ കാറ്റ് വീശി അടിച്ചത്. അവൾ ഉമ്മറത്തെ ചുവന്ന സോഫയിൽ ഇരുന്ന് പോയി. കഴിഞ്ഞ അവധിക്ക് റസാക്ക് വന്നപ്പോൾ വാങ്ങിയതാണ് ഈസോഫ.  അന്നവൻ ആമിനയോട് ചോദിച്ചു. റസാക്ക് : അനക്കിഷ്ടപ്പെട്ട നിറം ഏതാണ് ആമിന? ആമിന : ന്റെ ബാപ്പ ഒരു കമ്യൂണിസ്റ്റാണ് ഞാനും ഒന്നാന്തരം കമ്യൂണിസ്റ്റ്കാരിയാണ് അതൊണ്ടന്നെ കരുത്തിന്റെയും വിപ്ലവത്തിന്റെയും നിറമായ ചുവപ്പാണ് എനിക്കിഷ്ടം. റസാക്ക് : ശരി സഖാവേ എങ്കിൽ അങ്ങനെ ആയിക്കോട്ടേ.. എന്ന് പറഞ്ഞ് റസാക്ക് പുറത്തേക്കിറങ്ങി. തിരിച്ചെത്തിയ റസാക്ക്     ആമിനാ... ആമിനാ.. എന്ന് ഉച്ചത്തിൽ വിളിച്ചു അവൾ ഉമ്മറത്തേക്കോടിഎത്തി റസാക്ക് ഇതാ ഒരു ചുവപ്പ് നിറത്തിലുള്ള സോഫ വാങ്ങി വീടിന്റെ ഉമ്മറത്തിട്ടിരിക്കുന്നു അത്കണ്ടപ്പോൾ ആമിനയുടെ മുഖത്തുണ്ടായ പ്രകാശം കണ്ട് റസാക്ക് ഏറെ സന്തുഷ്ടനായി. അന്നവൾ ഏറെ സന്തോഷത്തിൽ അതിൽ ഇരുന്നങ്കിൽ ഇന്നവൾ ദുഃഖത്തിന്റെ കാർമേഘം വന്ന് മൂടിയ...